അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Saturday, November 19, 2016

ഒരു സന്ധ്യയില്‍...





ന്ധ്യ പൂക്കുന്ന നേരം.. തൂ മഞ്ഞുപെയ്യുന്ന യാമം..
നിന്നെ ഓർക്കുന്നു  ഞാനും.. ഈ പൊൻവയൽ പാതയോരം..
നിൻ വിരൽസ്പർശമേൽക്കും ഒരു കുഞ്ഞുപൂമൊട്ടുപോലും..
കൺ തുറക്കുന്നു രാവിൽ.. വെയിൽ വന്നുണർത്തുന്ന പോലെ..

ഒരുനാൾ... നിൻ മുടി വന്നുതൊട്ടുതഴുകും കാറ്റിതു മെല്ലെയെൻ്റെ-
കനവിൽ.. രാമഴ പെയ്തുതോരുമഴകായ് കണ്ണുകൾ പുല്കവേ..

ഓർത്തുഞാൻ.. നിൻമുഖം.. ആർദ്രമാം.. നിൻ സ്വരം..
എന്നുമെൻ.. കൂടെയായ്.. ചേരുമാ.. നിസ്വനം..!


...

Tuesday, November 8, 2016

കിനാ തോണിയില്‍...




Thursday, November 3, 2016

പെയ്തൊഴിയാന്‍ ഒരു മഴകൂടി...



വിടചൊല്ലിടും നേരം.. പിരിയുന്നുവോ നമ്മള്‍..
ഇനിയോര്‍മ്മയായ് മാറും.. നിമിഷങ്ങളേ..
മിഴിനീര്‍ കണം മായ്ക്കും നറുപുഞ്ചിരിപ്പൂക്കള്‍-
ഇതള്‍വാടിയീ മണ്ണില്‍ ചേര്‍ന്നീടവേ..

വിണ്‍മേഘമായ് നിറഞ്ഞ നാം.. മഴയായ് പൊഴിഞ്ഞു തീരവേ..
വിടചൊല്ലുമാ നിമിഷങ്ങളെ കാത്തിതാ... ഇന്നും...

ഒരുനാളിലീ ചാറ്റല്‍ മഴയേറ്റു നാം തമ്മില്‍..
ഒരുമിച്ചൊരീ വിണ്ണിന്‍ തണലോരമേ...
വെയില്‍ മായവേ മൌനം.. മൊഴിമൂടവേ നമ്മെ..
തഴുകുന്നൊരീ കാറ്റിന്‍ കുളിരോളമേ..

തണലേകിയും തലോടിയും.. തുണയായൊരീ കലാലയം..
അകലുന്നുവോ ഇനിയില്ലയീ നാളുകള്‍...

ഇരുള്‍വീഴവേ കാലം.. ഇനിമായ്ച്ചിടും നമ്മള്‍..
ഇവിടെ പകര്‍ന്നോരാ കൈയ്യൊപ്പുകള്‍...
നിറകണ്‍കളില്‍ കാണും.. നിഴലായിതാ തമ്മില്‍..
പിരിയുന്നു വീണ്ടും ഈ മഴയേറ്റു നാം..

നിറസന്ധ്യയില്‍ മറഞ്ഞുവോ.. പകലോര്‍മ്മ ചൂടി നാളുകള്‍..
ഈ വാക്കുകള്‍ മുറിയുന്നുവോ നോവിലായ്.. 

Saturday, May 21, 2016

നിന്നെയും കാത്ത്....


രുളിന്റെ നേർത്ത പുതപ്പു മൂടി, ചുവന്ന നൂലിഴകളിലൂടെ പുറത്തു നോക്കവേ, അലിഞ്ഞു തീരാൻ ഒരല്പം ബാക്കിനിൽക്കുന്ന പ്രകാശധാരകൾ വിണ്ണിലെങ്ങും ആ നിറം പകർത്തി വെക്കുന്നത് പോലെ.. ശിശിരത്തിന് വഴിമാറിക്കൊടുത്ത് വസന്തം നടന്നു മറയവേ, നിറങ്ങൾ മങ്ങിത്തുടങ്ങിയ സന്ധ്യാമ്പരം പോലെ ആ പാതയും വിജനമാവുന്നു ..! ഓർമ്മകളായ് മനസ്സിൽ ആ ഹരിതാഭ സൂക്ഷിക്കവേ,വീണ്ടും തന്റെ ഊഴത്തിനായ് വഴിയരികിൽ നിൽക്കാം ഞാൻ..! അകലെ, നീ വരുന്നതും കാത്ത്..!


നീ..വരുന്ന  വീഥിയിൽ വസന്തമായിമാറി   ഞാൻ
നേർത്ത മഞ്ഞുതുള്ളികൾ നിറഞ്ഞുതൂകി ഞാൻ.. 
മൺ തൊടാതെ വിണ്ണിലായ് പടർന്നുയർന്ന കാറ്റിനെ,
നിൻ മലർമുഖം തലോടുവാൻ വിളിച്ചു ഞാൻ..

നെഞ്ചിലാഴ്ന്ന പുഞ്ചിരി മുഖത്തുണർത്തി നീ വരും
നേരവും കൊതിച്ചു കാത്തിരുന്നിതേറെ ഞാൻ.
ഓർമ്മകൾ മനസ്സിലായ് പകർത്തിവച്ച നിൻവിരൽ-
തുമ്പിലെന്റെ കൈതൊടാൻ നിനച്ചിരുന്നു ഞാൻ..

ചാരെയായ് പതിഞ്ഞൊരാർദ്ര മർമരം എനിക്കുനിൻ
കാൽപദം ഉണർത്തുമാ  സ്വരം കണക്കെയായ്..
മോഹമാരി പെയതുതിർന്ന പൂക്കൾ നിന് മുടിച്ചുരുൾ-
ച്ചാർത്തിലായ് കൊരുത്തു വയ്ക്കുവാൻ കൊതിച്ചു ഞാൻ..

ഈ തുഷാര പാളികൾ അടർത്തി എത്ര മുത്തുകൾ 
കൊരുത്തു സ്വർണ്ണ നൂലിനാൽ നിനക്ക് നല്കുവാൻ..
മാരിവിൽ നിറങ്ങളിൽ തിളങ്ങുമാർദ്ര ഹാരമാ
കഴുത്തിലൊന്നു  ചാർത്തുവാൻ കിനാവ് കണ്ടു ഞാൻ..

എത്രയോ ഋതുക്കളീ നനുത്ത പാത പുല്‍കിയോ..
കൊഴിഞ്ഞു വീണുവോ  ദലങ്ങൾ മണ്ണിലാഴ്നുവോ ..
ഉഷസ്സുണർന്നു മായവേ നിറങ്ങൾ മങ്ങവേ ഇരുൾ-
പുണർന്ന വീഥിയിൽ തനിച്ചു ഞാൻ ഇരുന്നുവോ..

വീണ്ടുമീവസന്ത തന്ത്രി കാലമൊന്നു മീട്ടുവാൻ
പ്രതീക്ഷകൾ മനസ്സില് ഞാൻ നനച്ചുനര്ത്തിയോ
നീ വരുന്ന നാൾ വരെ.. നനഞ്ഞ മണ്ണിലെൻ മനസ്സി-
ലോർമ്മകൾ വസന്തകാന്തി തൂകി നിന്നുവോ..

..

Monday, February 29, 2016

മറയുന്നുവോ നീ..



" ഇനിയുമീ സന്ധ്യയില്‍ , ഒരുകുഞ്ഞു മോഹമെന്‍ 
ഹൃദയത്തിലേറ്റം പടര്‍ത്തിമായുന്നു നീ.. 
കനവായിരം കണ്ട കണ്ണില്‍ നിറഞ്ഞനിന്‍ 
മുഖമിന്നൊരന്യമാം ഓര്‍മ്മയാകുന്നുവോ..! "

...

മഴ നനഞ്ഞവര്‍ ... :)
------------------------------------------